നിങ്ങള്‍ക്ക്‌ ഹിപ്പ്നോട്ടിസം പഠിക്കാന്‍ ഞങ്ങളെ മെയില്‍ ചെയ്യുക atheendhriyam@gmail.com. നിങ്ങള്‍ക്കുള്ള രോഗങ്ങള്‍ പ്രാണിക്ഹീലിങ്ങിലെ വിദൂര ചികിത്സ ഉപയോഗിച്ചു ചികിത്സിക്കാം വിവരങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍നമ്പര്‍ atheendhriyam@gmail.com ലേക്ക് മെയില് ചെയ്യുക. നിങ്ങള്‍ക്കുള്ള അദ്ഭുതകരമായ കഴിവ്‌ ഞങ്ങളെ അറിയിക്കുക അതീന്ദ്രിയത്തിലൂടെ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കാം. ഈ ബ്ലോഗിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും atheendhriyam@gmail.com ലേക്ക് മെയില്‍ ചെയ്ത് ഞങ്ങളെ അറിയിക്കുക.

അതീന്ദ്രിയം


ഗോചര സംവേദനം (claivoyance), ഇന്ദ്രിയാതീത വിചാരവിനിമയം (telepathy), ഭാവികാലജ്ഞാനം (precognition), പ്രാകാമ്യചലനം (psychokinesis), മരണാനന്തരജീവിതം (survival after death) തുടങ്ങി ശാസ്ത്രീയവീക്ഷണത്തിന് അതീതമെന്നോ, വിപരീതമെന്നോ തോന്നിക്കുന്ന പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന മനഃശാസ്ത്ര ശാഖയാണ് അതീന്ദ്രിയ മനഃശാസ്ത്രം (para psychology)
അതീന്ദ്രിയ സംവേദനം
(Extra Sensory perception-E.S.P)
സാധാരണരീതിയിൽ ഇന്ദ്രിയങ്ങളിൽ കൂടിയുള്ള ഊർജോത്തേജനം മൂലമല്ലാതെ ഉണ്ടാകുന്ന അറിവിനെയാണ് അതീന്ദ്രിയസംവേദനം (ഇ.എസ്.പി.) എന്നു പറയുന്നത്. ഇതിനെ മൂന്നായി തിരിക്കാം.
അഗോചര സംവേദനം
ചുറ്റുപാടുകളെയും ദൂരസ്ഥലങ്ങളെയും ഭൂതകാലത്തെയുംപറ്റി സാധാരണ ഇന്ദ്രിയങ്ങളിൽക്കൂടി കിട്ടുന്ന തരത്തിലുള്ള അറിവ് ഇന്ദ്രിയസഹായമില്ലാതെ കിട്ടുന്നതാണ് അഗോചരസംവേദനം (claivoyance). പരീക്ഷണശാലയിൽ ഇ.എസ്.പി. ചീട്ടുകൾ (E.S.P Cards) ഉപയോഗിച്ചാണ് അഗോചരസംവേദനത്തെപ്പറ്റി ഗവേഷണം നടത്തുന്നത്. ഒരു കുത്ത് ഇ.എസ്.പി. ചീട്ട് 5 വീതമുള്ള 5 തരം ചീട്ടുകൾ ചേർന്നതാണ്. അഞ്ചുതരം ചീട്ടുകളിലുള്ള ചിഹ്നങ്ങൾ, വൃത്തം, നക്ഷത്രം, അധികചിഹ്നം, ചതുരം, വളഞ്ഞ വരകൾ എന്നിവയാണ് ആദ്യമായി ചീട്ടുകളെയും ചിഹ്നങ്ങളെയും പറ്റി പരീക്ഷിക്കപ്പെടേണ്ട വ്യക്തിയെ പറഞ്ഞു മനസ്സിലാക്കുന്നു. അതിനുശേഷം ഒരു കുത്ത് ചീട്ട് എടുത്തു കശക്കി ഒരു ചീട്ടെടുത്ത് ചിഹ്നമുള്ളവശം കമഴ്ത്തിവച്ചിട്ട് ചിഹ്നം ഏതാണെന്ന് അനുമാനിക്കാൻ അയാളോട് ആവശ്യപ്പെടുന്നു. 25 ചീട്ടുകളുടെയും അനുമാനഫലം രേഖപ്പെടുത്തിയശേഷം ചീട്ടുകൾ എടുത്ത് എത്ര എണ്ണം ശരിയായിട്ട് അനുമാനിച്ചു എന്ന് കണക്കാക്കുന്നു. യാദൃച്ഛികൈക്യം മൂലം ശരിയാകാവുന്ന എണ്ണം 5 ആണ്. ഈ പരീക്ഷണം അനേകം പ്രാവശ്യം ആവർത്തിക്കുമ്പോൾ യാദൃച്ഛികൈക്യം മാത്രമാണ് ശരിയായ അനുമാനത്തിനാധാരമെങ്കിൽ, ശരിയായ അനുമാനനിരക്ക് 5-ന്റെ അടുത്തു വരുന്നതാണ്. പക്ഷേ, അനേക വർഷങ്ങളായി, നിരവധി ആളുകളിൽ നടത്തിയ പരീക്ഷണങ്ങളിൽപ്പോലും അനുമാനനിരക്ക് 5-ൽ കൂടുതലാണ് (സാധാരണ 7 ആണ് കിട്ടുക) എന്നു കണ്ടിരിക്കുന്നു.
ഇന്ദ്രിയാതീത വിചാരവിനിമയം
രാളുടെ ബോധമനസ്സിലെയോ അബോധമനസ്സിലെയോ വിചാരവികാരങ്ങൾ മറ്റൊരാളുടെ മനസ്സിലേക്ക് സംക്രമിക്കുന്നതാണ് ഈ വിചാരവിനിമയം. പരീക്ഷകൻ ഇ.എസ്.പി. ചീട്ടുകളിലെ 5 ചിഹ്നങ്ങളിൽ ഏതെങ്കിലും ഒന്ന് മനസ്സിൽ വിചാരിക്കുന്നു. അതു ഏതായിരിക്കാമെന്ന് പരീക്ഷ്യൻ ഊഹിച്ച് രേഖപ്പെടുത്തുന്നു. അതിനുശേഷം താൻ വിചാരിച്ച ചിഹ്നം പരീക്ഷകൻ രേഖപ്പെടുത്തുന്നു. അനേകം തവണ ഇത് ആവർത്തിച്ചശേഷം എത്ര പ്രാവശ്യം ശരിയായ അനുമാനം ഉണ്ടായെന്ന് കണക്കാക്കുന്നു. ഇത്തരം പരീക്ഷണങ്ങളിലും ശരിയായ അനുമാനങ്ങളുടെ നിരക്ക് 20 ശതമാനത്തിൽ കൂടുതലാണെന്ന് കാണപ്പെടുന്നു.
ഭാവികാലജ്ഞാനം
(Precognition)
രാൻപോകുന്ന കാര്യങ്ങളെപ്പറ്റി ഊഹാപോഹങ്ങൾക്കും യുക്തിക്കും ഉപരിയായി നേരിട്ട് അറിവു ലഭിക്കുന്ന അതീന്ദ്രിയ സംജ്ഞാനമാണ് ഇത്. ഒരു കുത്ത് ഇ.എസ്.പി. ചീട്ട് കശക്കുന്നതിന് മുൻപായി, കശക്കിക്കഴിഞ്ഞശേഷം വരാൻപോകുന്ന ചീട്ടുകളുടെ ക്രമം പരീക്ഷ്യൻ ഊഹിച്ച് എഴുതുന്നു. എന്നിട്ട് യന്ത്രസഹായത്തോടുകൂടി ചീട്ടുകൾ കശക്കുന്നു. എത്ര ചീട്ടുകളുടെ സ്ഥാനം ശരിയായി അനുമാനിക്കപ്പെട്ടുവെന്ന് നേരത്തെ പറഞ്ഞ രീതിയിൽ കണക്കാക്കുന്നു. മനുഷ്യമനസ്സിന് ഭാവികാലസംവേദനത്തിന് കഴിവുണ്ടെന്ന് ഇപ്രകാരമുള്ള പരീക്ഷണങ്ങൾകൊണ്ട് തെളിയിക്കപ്പെട്ടിട്ടുണ്ട്.
പ്രാകാമ്യചലനം
(Psychokinesis)
മാനസിക പ്രക്രിയമൂലം, ശാരീരിക പ്രവർത്തനം വഴിയല്ലാതെ വസ്തുക്കളിൽ ചലനമോ അവസ്ഥാഭേദമോ ഉണ്ടാകുന്നതാണ് പ്രാകാമ്യചലനം (ചുരുക്കരൂപം ഇംഗ്ളീഷിൽ P.K). പരീക്ഷണശാലയിൽ ചതുരക്കട്ടകൾ ഉപയോഗിച്ചാണ് ഇതിനെക്കുറിച്ച് പഠിക്കുന്നത്. കട്ടയുടെ 6 വശങ്ങളിൽ 1 മുതൽ 6 വരെയുള്ള അക്കങ്ങൾ എഴുതിയിരിക്കും. പരീക്ഷ്യൻ ഏതെങ്കിലും ഒരു വശം തിരഞ്ഞെടുത്തിട്ട് കട്ട വീഴുമ്പോൾ ആ വശം മുകളിൽ വരണമെന്ന് ധ്യാനിക്കുന്നു. യന്ത്രസഹായത്തോടുകൂടി കട്ട കുലുക്കി ഇടുന്നു. അനേകം തവണ ഇതാവർത്തിക്കുമ്പോൾ തവണയിൽ വളരെക്കൂടുതൽ പ്രാവശ്യം ആ വശം മുകളിൽ വരികയാണെങ്കിൽ പരീക്ഷ്യന് പ്രാകാമ്യചലനത്തിനുള്ള ശക്തി ഉണ്ടെന്ന് കരുതാവുന്നതാണ്.
മേൽപ്പറഞ്ഞ കൂടിയ വിജയശതമാനത്തെ കൂടാതെ അതീന്ദ്രിയ സംവേദനം, പ്രാകാമ്യചലനം എന്നീ വസ്തുതകൾക്ക് മറ്റനേകം തെളിവുകൾ കിട്ടിയിട്ടുണ്ട്. ഉദാഹരണമായി പരീക്ഷ്യർക്ക് പരീക്ഷണത്തിലുള്ള താത്പര്യം വിജയശതമാനത്തെ ബാധിക്കുന്നതായി കണ്ടിരിക്കുന്നു. ചില ലഹരി പദാർഥങ്ങൾ കഴിക്കുമ്പോൾ വിജയശതമാനം വർധിക്കുന്നതും മറ്റു ചിലതു കഴിക്കുമ്പോൾ വിജയശതമാനം കുറയുന്നതും മറ്റൊരു തെളിവാണ്.
അസാധാരണ കഴിവുകളുള്ള വ്യക്തികൾ
ഇ.എസ്.പി., പി.കെ. (E.S.P.,P.K.) കഴിവുകൾ വളരെ അധികമുണ്ടെന്ന് അവകാശപ്പെടുന്നവരും അതുപയോഗിച്ച് ജീവിക്കുന്നവരും ആയ അനേകം ആളുകൾ എല്ലാ രാജ്യങ്ങളിലും ഉണ്ടെങ്കിലും ഇക്കൂട്ടരിൽ മിക്കവരും തന്നെ തട്ടിപ്പുകാരാണെന്നാണ് ശാസ്ത്രീയ അന്വേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ഒരാളിനെ കാണുമ്പോഴോ അയാൾ ഉപയോഗിക്കുന്ന ഏതെങ്കിലും സാധനം കൈയിൽ കിട്ടുമ്പോഴോ പേരു തുടങ്ങി ആ ആളിനെപ്പറ്റിയുള്ള നിരവധി കാര്യങ്ങൾ കൃത്യമായി പറയാൻ കഴിവുള്ള ചില ആളുകളെ ശാസ്ത്രജ്ഞന്മാർ കണ്ടിട്ടുണ്ട്. ചില ആളുകൾക്ക് ഒരു കണ്ണാടി ഗോളത്തിനകത്തേക്കോ, തീനാളത്തിലേക്കോ, ദ്രാവകത്തിന്റെ ഉപരിതലത്തിലേക്കോ, കവടിയുടെ കിടപ്പിലേക്കോ നോക്കുമ്പോഴാണ് അതീന്ദ്രിയസംവേദനം ഉത്തേജിതമാകുന്നത്. ശരിയായി ഫലം പറയുന്ന ഹസ്തരേഖാശാസ്ത്രജ്ഞന്മാരും, ജ്യോത്സ്യന്മാരും, പക്ഷിശാസ്ത്രക്കാരും, മഷിനോട്ടക്കാരുംകിണറു കുഴിക്കാൻ സ്ഥാനം നിർണയിക്കുന്നവരും ഒരുപക്ഷേ അതീന്ദ്രിയ സംവേദനത്തിന് കഴിവുള്ളവരായിരിക്കാം. ആളുകളെ അവർ അറിയാതെ വിചാരവിനിമയം മൂലം ഹിപ്നോട്ടിക് സംസൂചനകൾക്ക് വിധേയരാക്കാൻ കഴിവുള്ളവരുമുണ്ടെന്ന് പറയപ്പെടുന്നു. മൃഗങ്ങളിലും ഇ.എസ്.പി. ഉണ്ടെന്നുള്ളതിനു തെളിവുകൾ ഉണ്ട്.
മന്ത്രവാദികൾ തങ്ങളുടെ പ്രയോഗങ്ങൾമൂലം തങ്ങളിലുള്ള പി.കെ. കഴിവിനെ ഉണർത്തി പ്രവർത്തിപ്പിക്കുകയാകാം ചെയ്യുന്നത്. പ്രാർഥനമൂലം തീരാവ്യാധികൾ മാറ്റിക്കിട്ടിയ അനേകം സംഭവങ്ങൾ ഉണ്ട്. ഹൃദയമിടിപ്പ് തുടങ്ങിയ അനൈച്ഛിക പ്രവർത്തനങ്ങളെയും വേദനയേയും നിയന്ത്രിക്കാൻ കഴിവുള്ള യോഗിമാരുണ്ട്. ബുദ്ധസന്ന്യാസിമാരിൽ ചിലർ ധ്യാനനിരതരായിക്കുമ്പോൾ സൂചികൊണ്ടു കുത്തുക തുടങ്ങിയ ഇന്ദ്രിയോത്തേജനങ്ങൾപോലും അവരുടെ തലച്ചോറിൽനിന്നും വരുന്ന വൈദ്യുതവീചികളെ മാറ്റാൻ ശക്തമല്ലെന്നു കണ്ടിട്ടുണ്ട്.
മായാരൂപങ്ങൾ
(Apparations)
നിരവധി കാരണങ്ങൾകൊണ്ട് മായാരൂപങ്ങൾ ഉണ്ടാകാറുണ്ട്. ചിലപ്പോൾ വെറും ഒരു വിഭ്രമം (hallucination) മൂലം മായാരൂപങ്ങൾ കണ്ടെന്നുവരാം. മരണസമയത്ത് ഒരാൾ വേണ്ടപ്പെട്ടവർക്ക് വിചാരവിനിമയം മൂലം അയയ്ക്കുന്ന വാർത്ത മായാരൂപങ്ങളായി അവരുടെ ബോധമനസ്സിൽ പ്രത്യക്ഷപ്പെടുമത്രെ. ചിലപ്പോൾ അബോധമനസ്സ് വാർത്ത സ്വീകരിച്ചിട്ട് കുറേസമയം കഴിഞ്ഞാകാം അത് ബോധമനസ്സിൽ പ്രവേശിക്കുന്നത്. പരീക്ഷണാർഥം ഒരാൾക്ക് വേറൊരാളിന്റെ മുൻപിൽ മായാരൂപം പ്രത്യക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇവയ്ക്കുപരിയായി ചില വീടുകളിൽ പതിവായി കാണപ്പെടുന്ന മായാരൂപങ്ങളെയും ശാസ്ത്രീയ നിരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ട്. പണ്ടു നടന്ന സംഭവങ്ങളുടെ അഗോചരസംവേദനത്തെ ചില പ്രത്യേക ചുറ്റുപാടുകൾ ഉത്തേജിപ്പിക്കുമെന്നും അപ്രകാരമാണ് ഇത്തരം മായാരൂപങ്ങളെ ആദ്യമായി കാണാൻ തുടങ്ങുന്നതെന്നും, പലരും കണ്ടു കഴിഞ്ഞാൽ അടുത്തു താമസിക്കുന്ന ആളുകൾ ഇതിൽ വിശ്വസിക്കുമെന്നും ക്രമേണ ഇ.എസ്.പി. അധികമില്ലാത്തവരും കൂടി ഇതു കാണാൻ തുടങ്ങുമെന്നും പറയപ്പെടുന്നു. അതല്ല, മരിക്കുന്ന ആളുടെ അബോധമനസ്സ് അന്ത്യനിമിഷങ്ങളിൽ സൃഷ്ടിച്ചുവിടുന്ന ഒരു നിഴലാണിതെന്നു പറയുന്നവരും ഉണ്ട്. മരിച്ചുപോയ ആളിന്റെ സൂക്ഷ്മശരീരമാണ് ഈ മായാരൂപമെന്ന് മറ്റൊരുവാദവും നിലവിലുണ്ട്.
മാധ്യമങ്ങൾ
പരേതൻ ജീവിച്ചിരിക്കുന്നവരിൽക്കൂടി സംസാരിക്കുമെന്നുള്ള വിശ്വാസം മിക്ക രാജ്യങ്ങളിലുമുണ്ട്. ആരിൽക്കൂടിയാണോ സംസാരിക്കുന്നത് അയാളെ മാധ്യമം എന്നു പറയുന്നു. ചിലപ്പോൾ മാധ്യമത്തിന്റെ കൈയ്, അയാളുടെ നിയന്ത്രണം വിട്ട് എഴുതിത്തുടങ്ങും. നാലു ചക്രങ്ങളുള്ളതും പെൻസിൽ ഘടിപ്പിച്ചതുമായ ഒരു പലക (Planchette) ഇതിന് ഉപയോഗിക്കാറുണ്ട്. ചിലപ്പോൾ ചുറ്റിലും അക്ഷരങ്ങൾ എഴുതിയ മിനുസമുള്ള ഒരു പലകയിൽ (Ouija Board) ഒരു നാണയംവച്ച് അതിൽ വിരൽകൊണ്ട് തൊട്ട് നാണയം ചലിച്ച് വിവിധ അക്ഷരങ്ങളിലേക്ക് നീങ്ങിയാണ് ആശയങ്ങൾ വ്യക്തമാക്കുന്നത്. പലപ്പോഴും മാധ്യമത്തിന്റെ അബോധമനോവിക്രിയകളാണ് ഇവയ്ക്കാധാരം. അപരിഷ്കൃതജനതകളിൽ കണ്ടുവരുന്ന പിശാചുബാധയ്ക്ക് ഹിസ്റ്റീരിയാ എന്ന മാനസികരോഗവുമായി ബന്ധമുള്ളതായി കണ്ടിട്ടുണ്ട്. ചിലപ്പോൾ മോഹനിദ്ര (trance)യിൽ ആയിരിക്കുന്ന മാധ്യമത്തിന്റെ അബോധമനസ്സ് ബോധമനസ്സിന് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ ഇ.എസ്.പി. മൂലം ഗ്രഹിച്ച് നാടകീയമായി അവതരിപ്പിക്കുമത്രെ. ജീവിച്ചിരിക്കുന്ന ആർക്കും ആ സമയത്ത് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ വളരെ അപൂർവമായി മാധ്യമങ്ങളിൽക്കൂടി ലഭിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽനിന്ന് ചിലപ്പോൾ ഒരു അർധവസ്തു (Ectoplasm) പുറപ്പെട്ട് വിവിധ രൂപങ്ങൾ കൈക്കൊള്ളുമെന്ന് പറയപ്പെടുന്നു. ജീവിച്ചിരുന്നപ്പോൾ അതീതമനഃശാസ്ത്രത്തിൽ ഗവേഷണം നടത്തിയിരുന്ന ചിലർ മരണശേഷം സഹപ്രവർത്തകർക്കുവേണ്ടി ഒന്നിലധികം ഭാഗങ്ങളായി ഒരു ആശയം അയച്ചിട്ടുണ്ടത്രെ. ഈ ഭാഗങ്ങളെല്ലാം ഒന്നിച്ച് ചേർത്താലേ ആശയം പൂർണമാകുകയുള്ളു. ആത്മാവിന്റെ അസ്തിത്വത്തിനുള്ള ഏറ്റവും പ്രധാന തെളിവായി ഇത്തരം പരീക്ഷണങ്ങൾ കണക്കാക്കപ്പെടുന്നു.
പുനർജന്മം
പൂർവജന്മം ഓർമയുണ്ടെന്നു പറയുന്ന നിരവധി വ്യക്തികളെ ഗവേഷകർ പഠനവിധേയരാക്കിയിട്ടുണ്ട്. പണ്ട് ജീവിച്ചിരുന്ന ആളുകളുമായി മാനസികസാമ്യം ഉള്ളതുകൊണ്ട് ആദ്യത്തെ ആളുടെ അനുഭവങ്ങൾ ഇ.എസ്.പി. മൂലം രണ്ടാമത്തെ ആളിന് ലഭ്യമാകുകമാത്രമാണ് ചെയ്യുന്നതെന്നും ഇത് പുനർജന്മം ആകണമെന്നില്ലെന്നും ഒരു വാദമുഖം ഉണ്ട്.
ദാർശനികപ്രശ്നങ്ങൾ
ഇ.എസ്.പി.യും പി.കെ.യും ഭൌതിക-ഊർജംകൊണ്ടല്ല സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. പരീക്ഷകനും പരീക്ഷ്യനും അനേകം മൈലുകൾ ദൂരെയായിരിക്കുമ്പോഴും വിചാരവിനിമയം വ്യത്യാസപ്പെടുന്നില്ല. പ്രാകാമ്യചലനം പഠിക്കുന്നതിനുപയോഗിക്കുന്ന കട്ടയുടെ ഭാരം, കട്ടകളുടെ എണ്ണം, ഇവ പി.കെ.-യെ ബാധിക്കുന്നില്ല. നമ്മുടെ ഇന്ദ്രിയങ്ങളുടെ കർത്തവ്യം സംവേദനത്തെ നമ്മുടെ അടുത്ത ചുറ്റുപാടിലേക്ക് തടുത്തുനിർത്തുകമാത്രമാകാം. ഭാവികാലജ്ഞാനം വരാൻപോകുന്ന കാര്യങ്ങൾ നിശ്ചയിക്കപ്പെട്ടിരിക്കുകയാണെന്ന് കാണിക്കുമ്പോൾ പി.കെ. നമുക്ക് ഭൌതിക കാര്യങ്ങളെ നിയന്ത്രിക്കാനുള്ള കഴിവിനെ കാണിക്കുന്നു. നമ്മുടെ ഇച്ഛകളും ഒരുപക്ഷേ നേരത്തെ നിശ്ചയിക്കപ്പെട്ടിരിക്കുകയായിരിക്കും എന്നു ചില ശാസ്ത്രജ്ഞൻമാർ കരുതുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം